കേട്ടു വളർന്ന കഥകളിലും
പിന്നിട്ട വഴികളിലുമെല്ലാം ഓട്ടമത്സരങ്ങൾ മാത്രമാണ്. ജീവിതം ഓടി
തീർക്കാനുള്ള വ്യഗ്രതയിൽ പലപ്പോഴും പലതും
ഒളിച്ചുവെച്ചും ഉള്ളിലോതുക്കിയും നാം കടന്നു
പോകുന്നു . എന്നിലെ എന്നെ തിരിച്ചറിഞ്ഞാൽ
സമുഹം മുഖംതിരിച്ചു കളയുമോ എന്ന ഭയത്തിൽ
സ്വയം തീർത്ത ചട്ടകൂടിനുള്ളിൽ സ്വന്തം
വ്യെക്തിത്വത്തെ ഒളിച്ചുവെച് കപടമായ ആവരണത്തിൽ കഴിഞ്ഞുകൂടുന്നു.
ഒടുവിൽ ആ തടവറയിൽ
അലിഞ്ഞില്ലതാവുന്നതും ഞാൻ തന്നെയാണെന്ന
വൈകിയുള്ള തിരിച്ചറിവിൽ അപരന്റെ ഉള്ളിലെ തടവറകൾ
തകർത്തെറിഞ്ഞു പുറത്തുവരുന്ന വ്യെക്തിത്വങ്ങളുണ്ടോ എന്ന് കാണാൻ സ്വന്തം
കണ്ണുകൾ അപരനിലേക്ക് തിരിച്ചുവെച്ചു ജീവിക്കുന്നു. അങ്ങനെ സ്വയം ചങ്ങല
കണ്ണികളായി തീരുന്നു. എന്നാൽ എപ്പോഴെങ്ങിലും
സ്വന്തം ഉള്ളിലേക്ക് നോക്കാൻ ധൈര്യമുള്ളവർ വരുമ്പോൾ
മാറ്റങ്ങളുണ്ടാകുന്നു. അതിനു അപാരമായ ചങ്കൂറ്റം
വേണം. ചങ്ങലകളെ പൊട്ടി ചെറിയനുള്ള
ധൈര്യവും.