പതിവിനു വിപരീതമായി ഇന്നത്തെ ദിവസത്തിന് എന്തെങ്കിലും
പ്രത്യേകതയുള്ളതായ് എനിക്ക് തോന്നിയില്ല. വളരെ സാദാരണമയൊരു തുടക്കം.
പ്രത്യേക ഭംഗിയോ ക്രമീകരനങ്ങളോ ഇല്ലാത്ത
കിടപ്പുമുറിയുടെ നാലുച്ചുവരുകളിൽ നിന്ന് കുമിഞ്ഞു കൂടുന്ന ഫയലുകൾക്കിടയിലേയ്ക്കും അവിടുന്ന്തിരിച്ചുമുള്ള
യാത്ര. ഇടകെപോഴോകെയോ എനിക്ക് പിടിതരാതെ മനസ് മുന്നോട്ടു പോയ്കൊണ്ടിരുന്നു. മുന്നോട്ടെന്നു പറഞ്ഞുകൂടാ പിന്നോട്ടെന്നുപറയുന്നതാണ് കൂടുതൽ ശരി.
ബാല്യകാലത്തിന്റെ നിറമുള്ള ഓര്മകളിലേക്ക്. അപ്പോൾ മാത്രമേ എന്റെ ജീവിതത്തിൽ വർണങളുണ്ടായിരുന്നുള്ളൂ. കൗമാരവും യൗവനവുമെല്ലം എന്തെകയൊനേടിയെടുക്കാനുള്ള
വെപ്രാളത്തിൽ എന്നോട് യാത്ര പറഞ്ഞു പിരിഞ്ഞത് ഞാനറിഞ്ഞില്ല.
കാട്ടുപൂചോലകളെ തഴുകി എത്തിയിരുന്ന
തണുത്ത കാറ്റിന്റെ സുഖം ഇന്നു ഈ ശ തികരിച്ച മുറിക്കുള്ളിൽ കിട്ടുന്നില്ല. പുറത്തു തണുത്തു
മരവിച്ചാലും ആ തണുപ്പ് ഉള്ളിലേക്ക് കടക്കുന്നില്ല. മനസ് ചുട്ടു പൊള്ളുകയാണ് അമുല്യമായ
എന്തോ ഒന്ന് നഷ്ടപെടുതികളഞ്ഞവനെ-പോലെ തേങ്ങുകയാണ്.
നാട്ടു മാമ്പഴത്തിന്റെ സ്വാദും അച്ഛന്റെ
കൈ പിടിച്ചുനടന്ന നിഴൽ വീണ വഴികളും ആൽത്തറയും അമ്പലമുറ്റവുമെല്ലാം എന്നെ തിരിച്ചു വിളിക്കുന്നു. തണൽ മരങ്ങൾ നിഴൽ വീഴ്ത്തിയ ആ ഇടുങ്ങിയ വഴിക്കപ്പുറം
ഞാൻ ജനിച്ചു വളർന്ന വീടും പിച്ചവച്ച മുറ്റവും എന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഇനിയും
ആ വിളി കേട്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല. ആ തിരിച്ചറിവുതന്നെയാകണം യാതൊരു മനക്ലേശവും കൂടാതെ
ഒരു രാജികത്ത് നല്കി ആ ബഹുരാഷ്ട്ര കമ്പനിയോട് വിട പറയാൻ എന്നെ പ്രേരിപ്പിച്ചത്.
പഠിപ്പുര വാതിലിൽ ചെരിപ്പുകളഴിച്ചുവെച്ചു നഗ്നന പദങ്ങളാൽ
ഈ മണ്ണിനെ സ്പർശിച്ചപ്പോൾ മുംബെങ്ങും ലഭിക്കാത്ത ഒരുന്മേഷം എനിക്ക് ലഭിച്ചു. ഞാൻ പിച്ചവച്ചു
നടന്നതും ഓടികളിച്ചു വളര്ന്നതുമെല്ലാം ഇവിടെയാണല്ലോ,
അതായിരിക്കാം.
രണ്ടാം ബാല്യം ഓരോരുത്തരുടെയും സ്വകാര്യതയാണ്. അതെപ്പോൾ തുടങ്ങണമെന്നും എവിടെ
തുടങ്ങണമെന്നും തെരുമാനിക്കുന്നതും അവനവൻ തന്നെയാണ്. ഇവിടെ ഈ പരംബര്യമുറങ്ങുന്ന തറവാട്ടിൽ
ഞാൻ വീണ്ടും ജനിക്കുകയാണ്. എന്റെ ബാല്യ കൗമാരങ്ങൾ ഇവിടെ എന്നെ കാത്തിരിക്കുന്നു. ഞാൻ
വീണ്ടും ജീവിച്ചുതുടങ്ങുകയാണ്. എനിക്ക് ബാല്യം മാത്രം മതി യൗവനത്തിലേകും വര്ധിക്യതിലേക്കും
പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ബാല്യത്തിന്റെ വര്നങ്ങളെ ഞാൻ അത്രമേൽ ഇഷ്ടപെടുന്നു.