Friday 10 October 2014

തിരുമുറിവുകൾ






ജീവിതത്തിൽ പലരും അഥിതികൾ ആയിരുന്നു. ചിലരെല്ലാം സ്വയം വഴി മാറി പോയി, മറ്റു ചിലരെ അയാൾ ഒഴിവാക്കി. കാരണങ്ങൾ പലതുണ്ടായിരുന്നു സ്വയം ന്യായീകരിക്കാൻ. എങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിച കാരണം 'practical  ആയി ചിന്തിക്കുമ്പോൾ' എന്നതായിരുന്നു. ചുറ്റുമുള്ളവരെല്ലാം അയാളെ അവസരവാദി എന്ന് മുദ്രകുത്തിയപ്പോഴും, ഒരാൾ മാത്രം മൗനം പാലിച്ചു, ശ്യാമ.
വെറുമൊരു പേരിനു അപ്പുറം ആ വാക്ക് മറ്റെന്തോകെയോ ചുമക്കുന്നുന്ദ്. ഒരു ജന്മത്തിന്റെ ത്യാഗവും സമർപ്പണവും അങ്ങനെ എന്തൊകെയോ. അയാളോടൊപ്പം ആ വീട്ടിൽ കളിച്ചു വളർന്നവൾ, ബാല്യത്തിൽ കളികൂട്ടുകാരി, കൗമാരത്തിൽ പ്രണയിനി, യൗവനത്തിൽ കാവൽക്കാരി.
കൂടുതൽ മികച്ചതെന്നു തോന്നിയ ഉദ്യോഗം സ്വീകരിച്ചു വിദേശതേക്ക് പോയപ്പോൾ അവൾ തടഞ്ഞില്ല. സുന്ദരിയും ഉധ്യോഗസ്തയുമായ ഒരുവളെ ജീവിതസഖി ആക്കിയപ്പോളും അവൾ എതിർത്തില്ല. അവരുടെ കുഞ്ഞുങ്ങളുടെ കാവൽകാരിയകേണ്ടി വന്നപ്പോഴും അവൾ തടസ്സം പറഞ്ഞില്ല.
ജീവിതത്തിൽ തന്നെ തേടിവന്ന എല്ലാ വേഷങ്ങളും, ഭംഗിയയിതന്നെ കെട്ടിയാടി. പ്രെതിസന്തികളിൽ അരങ്ങിൽ നിന്നോടി ഒളിച്ചില്ല, പിടിച്ചു നിന്നു, പകർന്നാടി.
ഇന്ന് ആ നടുത്തളത്തിൽ അര മുറിതേങ്ങയുടെയും തിരിനാളത്തിന്റെയും അടുത്ത്‌ കോടി പുതപ്പിച്ചു കിടത്തി യിരിക്കുന്ന ആ ദേഹം, ചുറ്റുമുള്ളവരിൽ ഒരു ചോദ്യ ചിഹ്ന്നമുയര്തുന്നുണ്ട്.
അവളുടെ മുഖത്ത്‌ അയാൾക്കിപ്പോൾ കാണാനാകുന്നുണ്ട്, ആരാലും തിരിച്ചറിയപെടതെപോയതിന്റെ, അംഗീകരിക്കപ്പെടാതത്തിന്റെ, വേദന. ആ കാഴ്ച അയാളുടെ ഉള്ളിലുണ്ടാക്കിയ കുറ്റബോധം. എല്ലാം ഉണ്ടായിട്ടും, ജീവിതത്തിൽ ഒരാൾ സ്വപ്നം കാണുന്ന എല്ലാ സൗഭാഗ്യങ്ങളും  ഉണ്ടായിട്ടും, അയാൾക്കിപ്പോൾ മനസ്സ് നീറുന്നുണ്ട്.
യാതൊരു പ്രെയോജനവുമില്ലാത്ത കുറ്റബോധം. ആഭാരവുംപേറിശിഷ്ടകാലം 

ജീവിച്ചു തീർകുകയല്ലതെ അയാൾക്കിനി മറ്റു മാർഗങ്ങളൊന്നുംതന്നെയില്ല.

Friday 9 May 2014

ഓർമയിൽ ഒരല്പനേരം

റോസ്‌ലിൻ ജോസഫ്‌
ജനനം: 6-6-78
മരണം: 21-5-02
“അല്പം ഓർമകളും
വിദൂരതയുടെ വേദനകളും
നിങ്ങൾക്ക് നല്കി
ഞാൻ കടന്നു പോകുമ്പോൾ
പ്രിയപെട്ടവരെ ആശ്വസിക്കുവിൻ
ദൈവസന്നിധിയിൽ നമുക്കൊരുമിക്കം
നിങ്ങളുടെ പ്രാർത്ഥനയിൽ
എന്നെയും സ്മരിക്കുക”

കാലം നിറം മായ്ച്ച ആ കാർഡിൽ റോസ്‌ലിൻ അപ്പോഴും പുഞ്ചിരിച്ചുക്കൊണ്ടിരുന്നു. കാർഡിന്റെ നിറം മങ്ങുന്നുണ്ടെങ്കിലും അവളുടെ പുഞ്ചിരിയുടെ വരണം മായുന്നില്ല. അവളുടെ ഓർമ്മകൾ പോലെ മനസ്സിൽ അത് പടർന്നു നില്ക്കുന്നു. അവൾ ഒരുപാടു സ്നേഹിച്ച അവളെ ഒരുപാടു സ്നേഹിച്ചഈ ലോകത്തില നിന്നും അവൾ യാത്രയായിട് നീണ്ട 9 വർഷം പൂർത്തിയാവുന്നു. എങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.
റോസ്‌ലിൻ ഞാന്കൾക്ക് സഹപാഠിയും സുഹൃത്തും മാത്രമായിരുന്നില്ല. അതിനുമൊക്കെ വളരെ അപ്പുറത്ത് മറ്റെന്തോകെയോ ആയിരുന്നു. അദ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സ്നേഹിച്ചവൾ. ആരെയും ആകർഷിക്കുന്ന സൗന്ദര്യമോ പഠനത്തിൽ അതിസാമർത്യമൊ ഒന്നുമില്ലായിരുന്നു. ഒരു സാദാരണ പെണ്‍കുട്ടി. പക്ഷെ അവൾക്ക് ഒരുപാടുപ്രത്യേകതകളുണ്ടായിരുന്നു. ഒരു ചെറിയ കാര്യത്തിൽ പോലും സന്ദോഷം കണ്ടെന്താൻ അവൾകാകുമായിരുന്നു. എല്ലാം നെഗടിവായി കണ്ടിരുന്ന എനിക്ക് പോസിറ്റീവ് തിങ്കിങ്ങ് പരിച്ചയപെടുതിയതും അവളായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട റോസ്. തൂവെള്ള നിറം അവൾ ഒരുപടിഷ്ടപെട്ടിരുനു. സമാധാനത്തിന്റെ നിറമായതിനാലോ അതോ അവളെപോലെ ആ നിറം മനസ്സിൽ ഒരാശ്വാസം തരുന്നതിനാലോ. അറിയില്ല എന്തുകൊണ്ടാനവൽ ആ നിറത്തെ ഇത്രമേൽ സ്നേഹിച്ചതെന്ന്.
എന്നെ ആദ്യമായി അനന്തന്മാഷേ എന്ന് വിളിച്ചത് അവളാണ്. ഒരു പ്രവചനം പോലെ. ഞാനെന്തായി തെരുമെന്ന പ്രവചനം. ഒടുവില കലാലയ ജീവിതത്തോട് വിടപറയുന്ന അവസരത്തിൽ റോസിൻറെ പ്രെസങ്ങവും ഉണ്ടായിരുന്നു.
“ജീവിതത്തിന്റെ അനന്ത വിഹായസിലേക്ക് പറക്കാൻ ഒരുങ്ങുന്നവരാന്  നമ്മൾ. നാളെ നമ്മളെന്തായി തീരുമെന്നൊ ഏവിടെ ആയിരികുമെന്നൊ അറിയില്ല. കാലം വാർദിക്യമാകുന്ന തൂവല്കൊണ്ട് നമ്മെ തഴുകുമ്പോൾ നമുക്കൊന് ഒത്തുചേരണം. വെള്ളി നൂലുകൾ പാകിയ താടിയും മുടിയുമായി നമുക്ക് വീണ്ടും ഈ കലാലയാമുറ്റത്തു സൗഹൃതം പങ്കുവെക്കാം. നമ്മളെല്ലാം സുഹൃത്തുക്കളാണ്. ജീവിതത്തിലെ സുപ്രെദാന നിമിഷങ്ങളിലെല്ലാം നമ്മുടെ സന്ധോഷങ്ങളിലെക്കും സങ്കടങ്ങളിലെക്കും നമുക്ക് നമ്മുടെ സുഹൃതുകളെയും ക്ഷണിക്കാം. മറ്റുള്ളവരുടെ സന്ധോശത്തെ ആഘോഷമാക്കാനും, സങ്കടങ്ങളിൽ അസ്വാസമാകാനും നമുക്കും ശ്രെമിക്കാം. ഈ ലോകത്തിന്റെ കാപട്യം ഒരിക്കലും നമ്മെ പിടികൂടാതിരിക്കട്ടെ.”
കലലയതിൽനിന്നുംപടിയിരങ്ങിയത്തിനു ശേഷം കൃത്യം 6 മാസമായപൊഴെക്കും റോസിന്റെ ഒരു ഫോണ്‍ കാൾ ഞങ്ങളെ തേടിയെത്തി. എന്റെ വിവാഹമാണ്. തീര്ച്ചയായും വരണം. അടുത്തമാസം 12 നു മനസ്സമ്മതം. വരൻ റോബർട്ട്‌. എന്നെപ്പോലെ വീട്ടിലെ ഏക സന്താനം. എല്ലാ തിരക്കുകളും മാറ്റിവെച്ചു തീര്ച്ചയായും എത്തണം. ഞാൻനിങ്ങളെയെല്ലാം പ്രെതീക്ഷിക്കുന്നു. അങ്ങനെ റോസിന്റെ മനസ്സമ്മതത്തിനു ഞങ്ങൾ പങ്കെടുത്തു. ഞാന്കളുടെ ബാച്ചിലെ 51 പേരും അന്നവിടെയുണ്ടായിരുന്നു. അതിനുസേഷമോരിക്കലും എല്ലാവരുംകൂടി ഒത്തുചെര്ന്നിട്ടില്ല. അന്ന് റോസ് രോബെര്ടിനെ ഞങ്ങള്ക് പരിചയപെടുത്തി. സുമുകനായ ചെറുപ്പക്കാരൻ. ബോബി എന്നു വിളിക്കുന്നത്. ഞാന്കളുടെ സൌഹൃതവലയതിലെക് ഞങ്കൾ ബൊബിയെയും ക്ഷണിച്ചു. റോസിനെ പോലെ ഞങ്ങളുടെ ഉള്ളില ബോബിയും ചേർത്ത് നിർത്തി.
വിവാഹത്തിന് ഒരഴ്ച്ചമുംബ് ബോബി ഞങ്ങളെ വിളിച്ചു റോസിന് തീരെ  സുഖമില്ല. ഹൊസ്പിറ്റലിലാണ്. നിങ്ങളെയെല്ലാം കാണണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചു. അതെ, അവളുടെ ആഗ്രഹങ്ങളെ അവകാനിക്കാൻ ഞങ്ങള്ക്ക് കഴിയില്ലല്ലോ. ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലടിച്ച് കഴിയുന്ന റോസ്. അവിടെ നിന്നൊരു  തിരിച്ചുവരവ്‌ അവളും ഞങ്ങളും ഒരുപോലെ പ്രെതീക്ഷിചിരുന്നു. ശുശ്രുഷയുംമായി ബോബി സദാ അവളുടെ അടുത്തുണ്ടായിരുന്നു. പക്ഷെ 4 മാസത്തിനു ശേഷം, ഞങ്ങളുടെ പ്രാർതനകലെയും ബോബിയുടെ ശുശ്രുഷകളെയും ബാക്കിയാക്കി നാടിനെ കന്നീരിലഴ്തി അവൾ കടന്നു പോയി. ബോബിയുടെ വിവാഹം അവളുടെ സ്വപ്നമായിരുന്നു. ആ ഉത്തരവാദിത്തം ഞങ്ങളെ ഏല്പ്പിച്, അവളുടെ സ്ഥാനത് ബോബിയെ ഞങ്ങള്ക് നല്കിയാണ് അവൾ പോയത്. അവസാനമായി അവളെ ഒരുനോക്കു കാണാൻ ഒരു നാട് മുഴുവൻ എത്തിയിരുന്നു.
വിവാഹതിനനിയനിരുന്ന വെള്ള ഗൗനിൽ അവൾ സന്തയായി ഉറങ്ങു കയനെന്നെ തോന്നുമായിരുന്നുള്ളൂ. റോസിന്റെ മാതാപിതാകളെയും ബോബിയും എങ്ങനെ ആശ്വസിപ്പികനമെനു ഞങ്ങൾക്കരിയില്ലായിരുന്നു. ഒടുവിൽ വലിയൊരു മഴയുടെ അകമ്പടിയോടെ ഭൂമി അവളെ ഏറ്റുവാങ്ങി. ആ മഴ അവൾക്കുള്ള ഭൂമിയുടെ അർചനയായിരിക്കും.
യാഥാർത്ഥ്യവുമായി പൊരുത്തപെടാൻ ബോബിക് പിന്നെയും 3-4 വർഷങ്ങൾ വേണ്ടിവന്നു. അതിനു ശേഷം മെർലിൻ അവന്റെ ജീവിതത്തിലേക് വന്നു. റോസിന് കൊടുക്കാൻ വാങ്ങിവെച്ചിരുന്ന ഒരു കൊച്ചു സമ്മാനമാണ് ഞാൻ മെർലിനു കൊടുത്തത്.
അവര് മാത്രമേ എന്നെ ഇപോഴും വിലികാര്ള്ളൂ. സരികും റോസിന്റെ സ്ഥാനത് നിന്ന് അവർ പ്രവർത്തിക്കുന്നു. എന്നെ അവരും അനന്തന്മാഷേ എന്നാണ് വിളിക്കുന്നത്. റോസ് വിളിചിരുന്നതുപോലെ. പക്ഷെ ഇപ്പോൾ അവരുടെ ഫോണ കോളുകളെ അവകാനിക്കുകയാണ് പതിവ്. വിളിച്ചാൽ ആദ്യം അനോഷിക്കുക വിവാഹകര്യമാണ്. അത് എനിക്ക് തീരെ തല്പര്യമില്ലത്ത വിഷയവും.
ജീവിതത്തെ ഒരു കരപട്ടിക്കാൻ ഒരു ജോലി അവസ്യമായിരുന്നു. അന്നെല്ലാം ഒരു വിവാഹം എന്നാ സങ്കല്പം മാനസിലുണ്ടായിരുന്നു. ജോലിയയപോഴെകും ചെയ്തു തീർക്കൻ ഒരുപാടു ഉത്തരവധിത്വങ്ങളും ബാദ്യാതകളുമുണ്ടായി എല്ലാം ഒന്ന് ശാന്തമാകിയെടുക്കാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു. അപ്പോഴേക്കും കാലം ഒരു സന്യാസിയുടെ ഭാവം നല്കിയിരുന്നു. ഇന്ന് മനസ്സുകൊണ്ടും അത് അങ്ങീകരിചു കഴിഞ്ഞു. ഇപ്പോൾ കുട്ടികളുടെ ഈ ലോകത്ത് ഞാൻ സന്തുഷ്ടനാണ് ഒരു പക്ഷെ മറ്റാരെക്കാളും .
“സച്ചിമാഷേ സ്ഥലമെത്തി ഇറങ്ങുന്നില്ലേ?” ഡ്രൈവറുടെ വിളി സുന്ദരമായ ഒരു ലോകത്തുനിന്നും എന്നെ യാഥാര്ത്യതിലെക് ഉണർത്തി. ഇന്ന് DR (ഡ്രീംസ്‌ ഓഫ് റോസ്‌ലിൻ) ട്രെസ്ടിന്റെ ഉത്ഘടനമാണ്. കൂടാതെ റോസിന്റെ ആഗ്രഹപ്രകാരം എല്ലാവരും ഒത്തുകൂടുകയുമാണ്. എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതാകട്ടെ, ബോബിയും മേര്ളിനും. അവര്ക്ക് കൂട്ടായി കുഞ്ഞു എസ്തയുമുണ്ട്. എസ്ത അവരുടെ മകളാണ്. 4 വയസ്സുള്ള ഒരു സുന്ദരി കുട്ടി. അവൾ ഞാനുമായി നല്ല ചങ്ങാതത്തിലാണ്. അവള്ക്ക് ഞാൻ സ്വാമിമാമാനാണ്. എന്റെ രൂപബാവങ്ങലാകം അങ്ങനെ വിളിക്കാൻ അവളെ പ്രേരിപ്പിച്ചത്.
പലതും ഒര്തുനടന്നു ഹാള്ളിനു മുന്നിലെത്തിയത് ഞാനറിഞ്ഞില്ല. എന്നെകണ്ടതും മെർലിൻ ഓടി അടുത്ത് വന്നു. മാഷുവല്ലാതെ മറിപോയിരിക്കുന്നു. ഈ നീളൻ താടിയും ജുബ്ബയും ഒട്ടും ചേരുന്നില്ല. ഞങ്ങളെത്ര പറഞ്ഞതാ ഇതൊന്നു മാറ്റാൻ. “എന്ത് ചെയ്യാനാ മെർലിൻ ഇതൊകെ എന്റെ ഭാഗമായി കഴിഞ്ഞു. ഇനി ഇതൊന്നും എന്നിൽനിന്നടര്തിമാട്ടൻ എനികവില്ല. അതിനു വരുത്തേ സ്രെമിച്ചു നിങ്ങളുടെ സമയം കളയണ്ട. ചില ജീവിതങ്ങൾ ഇങ്ങനാണ്.” “മാഷ് തത്വചിന്തയും തുടങ്ങിയോ? വരൂ അകതെക്കിരിക്കാം.” ബോബിയാണ്. ഞാൻ അയാള്ക് പിന്നാലെ ഹാള്ളിലെക് കേറി. മനോഹരമായി അലങ്കരിച്ച ഒരു ചായചിത്രം കണ്ടു റോസിന്റെയാണ്.
റോസിന്റെയും ബോബിയുടെയും മാതാപിതാക്കളും അവിടെ സന്നിഹിതരായിരുന്നു. കൂടാതെ ഞങ്ങളുടെ ബാച്ചിലെ 50 പേരും എത്തിയിരുന്നു. അല്ല 51 പേരും. കാരണം റോസിനുപകരം ബോബിയും മെർലിനും ഉണ്ടല്ലോ. കുസലനോഷനങ്ങല്കൊടുവിൽ നന്ദി പറയാനായി മെർലിൻ സ്റ്റേജിൽ കേറി. റോസ് പറയുന്നതുപോലെ ഒരു നന്ദി പ്രകാശനം. അതായിരുന്നു അവിടെ നടന്നത്.
“നിങ്ങളെ എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. ഞാൻ നിങ്ങളെ വിട്ടകന്നിടു ഏറെ വർഷങ്ങലയെങ്ങിലും നിങ്ങൾ എന്നെ മറന്നില്ലെന്നരിയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ ഓർമ്മകൾ നിങ്ങളുടെ കണ്ണുകളെ ഈരനനിയിക്കുന്നെങ്കിൽ, മനസ്സിൽ ഒരു സാന്ത്വനമാകുന്നെങ്കിൽ, ഞാൻ വിച്ചയിച്ചു. എന്റെ ജീവിതതിനര്തമുണ്ടയിരികുന്നു. ഇനിയും വല്ലപ്പോഴും നമുക്കിതുപോലെ ഒത്തുചേരണം. തിരക്കിന്റെ ലോകത്ത് അല്പം കൊചുവർതമനങ്ങലുമായി. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ നിങ്ങളുടെ സുഹൃത്തായി ജനിക്കാൻ ഞാൻ ആഹ്രഹിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങള്കെല്ലവർക്കും ഒരിക്കൽ കൂടി നന്ദി  പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു. നിങ്ങളുടെ പ്രിയപ്പെട്ട റോസ്‌ലിൻ.”
പ്രേസന്ഘം അവസനിച്ചപോഴെകും റോസിന്റെ ഓർമ്മകൾ ഞങ്ങളുടെ ഉള്ളില കൂടുതൽ തെളിമയോടെ നിറഞ്ഞു നിന്ന്. അത് ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു. അതെ റോസ് നീ വിച്ചയിചിരിക്കുന്നു. ഇവിടെ ഞങ്ങള്കുള്ള ഒരെഒരു ദു:ക്കം നീ മാത്രമാണ്. നീ മാത്രം.

സന്ധ്യയുടെ മനോഹരിതയിൽ വീണ്ടും ഒത്തു കൂടാം എന്ന വഗ്ധനവുമയി എല്ലാവരും പിരിഞ്ഞു. ഒരുപടോർമകളും പുതിയൊരു ഒത്തുചെരലിനുള്ള പ്രെതീക്ഷകലുമയി. അതിനുള്ള  ഊർചം  റോസിന്റെ ഓർമ്മകൾ തരുന്നുണ്ടെല്ലോ.

Monday 24 March 2014

മുഖംമൂടികൾ







നട്ടുച്ച വെയിലിൽ തൻറെ ഭ്രാന്തൻ ശൈലിക്ക് ചേർന്ന ഒരു ഭ്രാന്തൻ ചിന്തക് വേണ്ടി അയാൾ ആ തെരുവിലൂദെ അലഞ്ഞു കൊണ്ടിരുന്നു. വെത്യസ്തമയതെന്തെങ്കിലുമൊകെ  ചെയ്യണമെന്നത് അയാളുടെ സ്വപ്നമാണ്. ചിരിക്കാനും ചിന്തികാനും ഓര്മിച്ചുവെകനുമൊക്കെ ഉതകുന്ന എന്തെങ്കിലുമൊകെ സമൂഹത്തിനു കൊടുക്കണമെന്ന് അയാൾ സാധാ സ്വപ്നം കണ്ടിരുന്നു. exist ചെയ്യുന്നു എന്ന് സ്വയം ബോധ്യപ്പെടാനും exist ചെയ്തിരുന്നുവെന്ന് മറ്റുള്ളവരെബോധ്യപ്പെടുത്താനും അത് വളരെ സഹായകരമാണെന്ന് അയാൾ വിശ്വസിച്ചു പോന്നു. ശില്പ്പശാലകളും  തെരുവ്  നാടകങളുമൊക്കെ കാലാകാലങ്ങളിൽ അയലുടെതായി സമൂഹത്തിൽ അവതരിച്ചു പോന്നു.
  ഇപ്പോൾ വെത്യസ്തമയതെന്തെങ്കിലും ചെയ്യണംമെന്ന ആഗ്രഹത്തിലാണീ അലച്ചിൽ. ഒടുവിൽ അയാള്കൊരാശയം കിട്ടി. ജീവിതവും മരണവും പ്രണയവും   സവുഹൃതവുമെല്ലാം മനുഷരായിരുന്നെങ്കിൽ അവരുടെ വേഷമെന്തവും അതുമല്ലെങ്കിൽ രൂപഭാവങ്ങൾ. മതി ഇത്തവണ ഈ ചിന്ത തന്നെ മതി  അരങ്ങിൽ അവതരിപ്പിക്കാൻ അയാൾ ഉറപ്പിച്ചു. മരണത്തിനു ഒരു ഭീകര രൂപം കൊടുക്കാം അതാവുമ്പോൾ എത്ര ഭയമില്ലെന്നു പറയുന്നവനിലുംമുള്ള ആ ഭയത്തെ ഉദ്ധീപിപ്പിക്കനും പ്രെധിഭലിപ്പിക്കനും സാധിക്കും.  പ്രണയത്തിനു തല്ക്കാലം രണ്ടു യുവമിധുനങ്ങളുടെ രൂപമാകം അല്ലെന്ക്കിലും പ്രണയത്തിനു പണ്ടേ യുവത്വത്തിന്റെ മുഖമാണല്ലോ. ഇനി സവുഹൃതം. പുഞ്ചിരിക്കുന്ന ഒരു മുഖം മതി സവുഹൃതത്തെ പ്രെതിനിദീക്കരിക്കാൻ. കാരണം നല്ല സവുഹൃത ത്തിലെ നല്ല പുഞ്ചിരി വിടരൂ. അടുത്തത് ജീവിതം, അത് പ്രകടിപ്പിക്കാൻ ഏതു വേഷമാവും യോജിക്കുക? ഒടുവിൽ അയല്ക്കൊരുതരം കിട്ടി. ഒരു മത്രികന്റെ രൂപം.  ഇടക്ക് സുന്ദര രൂപവും മായകാഴ്ചകളും കാട്ടി വല്ലാതെ മോഹിപ്പിക്കും മറ്റുചിലപ്പോൾ ഒരു ഭീകര സത്വം പോലെ പാഞ്ഞടുക്കും. അതെ ജീവിതം അങ്ങിനാണ്‌. അയാൾ ഒന്ന് പുഞ്ചിരിച്ചു ആശയം കിട്ടി. ഇനി വേണ്ടത് ആ ആശയത്തെ അവതരിപ്പിക്കാനൊരു അരങ്ങാണ് അങ്ങനൊരിടം തിരഞ്ഞു അയാൾ  ആ തെരുവിന്റെ തിരക്കിലൂടെ നടന്നകന്നു.

Saturday 8 March 2014

എന്നിട്ടും


അവൾ അവനെ ഒരുപാടിഷ്ടപ്പെട്ടിരുന്നു. അവൻ അവളെയോ എന്ന് ചോദിച്ചാൽ? അറിയില്ല . പക്ഷെ ഇഷ്ടമല്ലെന്നോരിക്കലും പറഞ്ഞിട്ടില്ല. അവനെകുറിച്ചുള്ള  ഓർമ്മകൾ പോലും അവളുടെ കണ്ണുകളിൽ പുഞ്ചിരി നിറച്ചിരുന്നു. അവളുടെ സ്വപ്നങ്ങളിലെന്നും അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പതിവായി കണ്ടുമുട്ടിയിരുന്ന മരച്ചുവട്ടിൽ അവളന്നും കാത്തിരുന്നു. ഒരുപാടൊരുപാട് വിശേഷങ്ങൾ കൈമാറാൻ ഒത്തിരി ഒത്തിരി സന്തോഷത്തോടെ. എന്നാൽ പുലരുവോളം കാത്തിരുന്നിട്ടും അവൻ വന്നില്ല. ഒടുവിൽ തകർന്ന ഹൃദയവുമായ് അവൾ തിരിച്ചു നടന്നു. അല്ലേലും അമാവാസിക്ക് ചന്ദ്രനെ കാത്തിരിക്കാൻ ഇവകെന്താ പ്രാന്താണോ? അതേനെ സാക്ഷാൽ അബിളിമാമനെയാ ഇവള് കാത്തിരുന്നേ.

Saturday 1 March 2014

മിഴിയോരം

       
                    രണ്ടു രൂപയുടെ ഒരു ക്രിസ്മസ് കാർഡിൽ വരിയും നിരയും തെറ്റി, ചളുങ്ങി തിക്കിതിരകി ഇരുന്ന ആ അക്ഷരങ്ങൾക്കെന്നെ ഏറെ കാര്യങ്ങൾ ഒര്മിപ്പിക്കാനുണ്ടാരുന്നു. നിഷ്കളങ്ക സവ്ഹൃതത്തെ, പണത്തിന്റെ തൂക്കത്തേക്കാൾ വിലയുള്ള ഹൃദയ വിശാലതയെ, നിഴൽ വീണ ഇടനാഴികളെ, പരിഭവിച്ചും വഴക്കടിച്ചും പൊട്ടിച്ചിരിച്ചും നടന്ന വിദ്യാലയ  മുറ്റത്തെ, അങ്ങനെ പലതും.

              ഇന്ന് വർഷമേറെ കഴിയുമ്പോൾ ഞങ്ങളുടെ ക്ലാസ്സ്‌ മുറികളിൽ ഞങ്ങളിതുവരെ കണ്ടിട്ടില്ലാത്ത അദ്യാപകർ ക്ലാസ്സെടുക്ക്കുകയും, ഞങ്ങൾക്ക് തീർത്തും അപരിചിതമായ മറ്റൊരു വിദ്യർതിസമൂഹം അത് കേഴ്ക്കുകയും ചെയ്യുന്നു. പക്ഷെ മെസ്സജുകളുടെയും മിസ്‌കോളുകളുടെയും  ഇക്കാലത്ത്‌ അക്ഷരങ്ങളുടെ മാസ്മരികത അവർക്ക് നഷ്ടമാകുന്നു. എന്റെ ഓര്മപെട്ടിയിൽ ഞാനിന്നും സൂക്ഷിച്ചു വച്ചിരിക്കുന്ന ആ കാർഡ്‌ ആദ്യ കഴ്ച്ചയിലെതുപോലെതന്നെ എല്ലാ വികാരവും ഉൾക്കൊണ്ട്‌ വായിക്കാൻ എനിക്കിന്നും കഴിയുന്നു. അത് എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളെ ഏറെ ശക്തിപെടുത്തുന്നു.

Sunday 23 February 2014

ഒരു നിമിഷം

പക്ഷി ജീവിച്ചിരിക്കുമ്പോൾ ഉറുംബിനെ തിന്നുന്നു,
 എന്നാൽ പക്ഷി ചത്തുകഴിയുമ്പോൾ,
 ഉറുംബ് പക്ഷിയെ തിന്നുന്നു.
ഒരു മരത്തിൽ നിന്ന് അനേകം  
തീപെട്ടികൊള്ളികൾ ഉണ്ടാക്കാം,
എന്നാൽ ഒരു തീപെട്ടികൊള്ളി മതി,
അനേകം മരങ്ങളെച്ചുട്ടെരികാൻ.
ആരെയും ഒരിക്കലും നിസാരരായി കാണരുത്.
സമയവും സന്തർഭവും എപ്പോൾ
വേണമെങ്കിലും മാറാം.
നിങ്ങൾ ഇപ്പോൾ ശക്തരായിരിക്കാം,
എന്നാൽ സമയം നിങ്ങളെക്കാൾ ശക്തമാണ്…..

Saturday 15 February 2014

പിൻവിളികൾ



   പതിവിനു വിപരീതമായി ഇന്നത്തെ ദിവസത്തിന് എന്തെങ്കിലും പ്രത്യേകതയുള്ളതായ് എനിക്ക് തോന്നിയില്ല. വളരെ സാദാരണമയൊരു തുടക്കം.
            പ്രത്യേക ഭംഗിയോ ക്രമീകരനങ്ങളോ ഇല്ലാത്ത കിടപ്പുമുറിയുടെ നാലുച്ചുവരുകളിൽ നിന്ന് കുമിഞ്ഞു കൂടുന്ന ഫയലുകൾക്കിടയിലേയ്ക്കും അവിടുന്ന്തിരിച്ചുമുള്ള യാത്ര. ഇടകെപോഴോകെയോ എനിക്ക് പിടിതരാതെ മനസ് മുന്നോട്ടു പോയ്കൊണ്ടിരുന്നു. മുന്നോട്ടെന്നു  പറഞ്ഞുകൂടാ പിന്നോട്ടെന്നുപറയുന്നതാണ്‌ കൂടുതൽ ശരി.     
             ബാല്യകാലത്തിന്റെ നിറമുള്ള ഓര്മകളിലേക്ക്. അപ്പോൾ മാത്രമേ എന്റെ ജീവിതത്തിൽ വർണങളുണ്ടായിരുന്നുള്ളൂ.  കൗമാരവും യൗവനവുമെല്ലം എന്തെകയൊനേടിയെടുക്കാനുള്ള വെപ്രാളത്തിൽ എന്നോട് യാത്ര പറഞ്ഞു പിരിഞ്ഞത് ഞാനറിഞ്ഞില്ല.
           കാട്ടുപൂചോലകളെ തഴുകി എത്തിയിരുന്ന തണുത്ത കാറ്റിന്റെ സുഖം ഇന്നു ഈ ശ തികരിച്ച മുറിക്കുള്ളിൽ കിട്ടുന്നില്ല. പുറത്തു തണുത്തു മരവിച്ചാലും ആ തണുപ്പ് ഉള്ളിലേക്ക് കടക്കുന്നില്ല. മനസ് ചുട്ടു പൊള്ളുകയാണ് അമുല്യമായ എന്തോ ഒന്ന് നഷ്ടപെടുതികളഞ്ഞവനെ-പോലെ തേങ്ങുകയാണ്.
                നാട്ടു മാമ്പഴത്തിന്റെ സ്വാദും അച്ഛന്റെ കൈ പിടിച്ചുനടന്ന നിഴൽ വീണ വഴികളും ആൽത്തറയും അമ്പലമുറ്റവുമെല്ലാം എന്നെ തിരിച്ചു വിളിക്കുന്നു.  തണൽ മരങ്ങൾ നിഴൽ വീഴ്ത്തിയ ആ ഇടുങ്ങിയ വഴിക്കപ്പുറം ഞാൻ ജനിച്ചു വളർന്ന വീടും പിച്ചവച്ച മുറ്റവും എന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഇനിയും ആ വിളി കേട്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല.  ആ തിരിച്ചറിവുതന്നെയാകണം യാതൊരു മനക്ലേശവും കൂടാതെ ഒരു രാജികത്ത് നല്കി ആ ബഹുരാഷ്ട്ര കമ്പനിയോട് വിട പറയാൻ എന്നെ പ്രേരിപ്പിച്ചത്.
               പഠിപ്പുര വാതിലിൽ ചെരിപ്പുകളഴിച്ചുവെച്ചു നഗ്നന പദങ്ങളാൽ ഈ മണ്ണിനെ സ്പർശിച്ചപ്പോൾ മുംബെങ്ങും ലഭിക്കാത്ത ഒരുന്മേഷം എനിക്ക് ലഭിച്ചു. ഞാൻ പിച്ചവച്ചു നടന്നതും ഓടികളിച്ചു വളര്ന്നതുമെല്ലാം  ഇവിടെയാണല്ലോ,  അതായിരിക്കാം.  
            രണ്ടാം ബാല്യം ഓരോരുത്തരുടെയും സ്വകാര്യതയാണ്‌. അതെപ്പോൾ തുടങ്ങണമെന്നും എവിടെ തുടങ്ങണമെന്നും തെരുമാനിക്കുന്നതും അവനവൻ തന്നെയാണ്. ഇവിടെ ഈ പരംബര്യമുറങ്ങുന്ന തറവാട്ടിൽ ഞാൻ വീണ്ടും ജനിക്കുകയാണ്. എന്റെ ബാല്യ കൗമാരങ്ങൾ ഇവിടെ എന്നെ കാത്തിരിക്കുന്നു. ഞാൻ വീണ്ടും ജീവിച്ചുതുടങ്ങുകയാണ്. എനിക്ക് ബാല്യം മാത്രം മതി യൗവനത്തിലേകും വര്ധിക്യതിലേക്കും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ബാല്യത്തിന്റെ വര്നങ്ങളെ ഞാൻ അത്രമേൽ  ഇഷ്ടപെടുന്നു.

Thursday 6 February 2014

പപ്പു

ജീവിതത്തിൽ ചിലപോഴെല്ലാം കണ്ടുമുട്ടുന്ന സ്ഥലങ്ങൾ,

 സാഹചര്യങ്ങൾ, വ്യെകതികൾ ഇവയെല്ലാം പെട്ടെന്ന് 

മറവിയിലഴാറില്ല. കാലം കഴിയവേ  ചിലതെല്ലാം 

മറവിയിലാണ്ടുപോവുകയും മറ്റുചിലത് ചിരിയായും 

ആല്ലെങ്കിൽ ഒരു വിങ്ങലയുമൊകെ മനസ്സില് തന്നെ 

കൂടുകയും ചെയ്യും.  ഈയിടെ ഞാൻ അത്തരമൊരു

 വ്യെകതിയെ കണ്ടുമുട്ടികക്ഷിയുടെ പേരു ! 

തല്കാലം നമുകയളെ പപ്പു എന്ന് വിളികാം. അതേയ്

 നമ്മുടെ സിനിമാനടൻ പപ്പു അല്ലാട്ടോ! പുള്ളി അഭിനയിച്ച

 ‘വെള്ളാനകളുടെ നാട്’  എന്ന സിനിമയിലെ ഡ്രൈവറിലെ

 അതുപോലൊരു മൊതലാണ് നമ്മുടെ പപ്പു. ഒരു യാത്രയിൽ

 സരഥിയായി കൂടെകൂടിയാണിദ്ദേഹം.
                       
                    ദോഷം പറയരുതല്ലോ തുടക്കം  തന്നെ കസറി! 

 ഒരു sudden break-നിത്രേം power  ഉണ്ടെന്നു അന്നാണു

 മനസിലായത്‌. കുറച്ചു നേരത്തേക്ക് എല്ലാരും പുള്ളിക്ക്

 കൂട്ടായി മുമ്പിൽത്തന്നെ ഉണ്ടായിരുന്നു. അതിൽ 

ചിലരിരികുന്നു, ചിലര്  കിടക്കുന്നു, മറ്റുചിലർ രണ്ടുമല്ലാത്ത

 അവസ്ഥയിലും. Break-ന്റെ  ക്ഷീണമൊന്നു മാറിതെ 

ഉണ്ടായിരുന്നുള്ളു അപ്പോളെകും bus നിന്നു. എന്താ  

 പറ്റീതെന്നു ചുറ്റും നോക്കവേ അറിയിപ്പെത്തി. ആരും 

പേടികണ്ട army-കാര് പിടിച്ചതാ! ഒന്നുമില്ല നമ്മുടെ  പപ്പു 

ഒരു ചെറിയ board കണ്ടില്ല. Heavy vehicles are not permitted.

 അപ്പൊ അതാണ് കാര്യം. പപ്പു ആരാ മോൻ! License കൊടുത്തു 

തൽകാലത്തേക്ക്‌ തടിയൂരി, പിന്നേം യാത്ര തുടർന്നു.

                         കുറെ നേരം കഴിഞ്ഞപോഴേകും bus പിന്നേം 
park ചെയ്തു. ഇത്തവണ പട്ടാളമല്ല പൊലീസാണ് പിടിച്ചത്. 
എന്തിനാണെന്ന് ചോദിക്കരുത് അത് പപ്പുനു മാത്രമേ അറിയൂ.
 License ഇല്ലാത്തതുകൊണ്ട് (ഉണ്ടായിരുന്നത് ആദ്യമേ  കയ്യ്നു പോയല്ലോ) book-ഉം paper-ഉം കൂടെ fineഉം കൊടുത്തു. അപ്പൊ
 bus-നകതൊരു comment വന്നു ഇങ്ങേരു മാസത്തിൽ 28 ദിവസം
 കൂലിപണിക് പോവും, ബാക്കി 2 ദിവസം bus ഓടികാനും. 
അങ്ങനെ പണിയെടുകുന്ന കാശുമൊത്തം fine അടച്ചു സംതൃപ്തിയടയും. അങ്ങനെ പപ്പു വീണ്ടും ഡ്രൈവിംഗ് സീറ്റിലേകെത്തി. 
ഇനി ഒരു പണി കിട്ടിയാൽ, പണയം വെക്കാൻ 
ക്ലീനെര് മാത്രേയുള്ളൂ! ഭാഗ്യം ഞങ്ങളെ ലക്ഷ്യതിലെതികും വരെ 
വേറെ പണിയൊന്നും കിട്ടിയില്ല. ഞങ്ങളെ railway station-ൽ 
ഇറകിവിട്ട്‌ പുതിയ പണികളനോഷിച്ചു  പപ്പു വീണ്ടും വളയം 
തിരിച്ചു.

Tuesday 4 February 2014

തിരി നീട്ടുന്ന സ്വപ്നങ്ങൾ

ഒരിക്കലും പരസ്പരം ക്ഷണിച്ചതല്ല,

എങ്കിലും  എങ്കിലും  ഏതോ  വഴിവക്കിൽ  നാം  കണ്ടുമുട്ടി.

ഏറെക്കാലമായി  ഒന്നിച്ചു  നടക്കുന്നു.

തോളോട്  തോൾചേർന്ന്,

സൗഹൃതത്തിന്റെ  വിഹായസ്സിൽ  തത്തികളിച്ചു  നടകവേ,

ഇടക്കെങ്ക്കിലും   അനിവാര്യമായ  വിടപറയലിന്റെ,

ഓര്മാപെടുത്തലുകൾ  ഉള്ളില നനവ് പടർത്തുന്നു.

കാലച്ചക്രത്തിൽ ഇനിയുമൊരു

കണ്ടുമുട്ടലുണ്ടാവുമോ എന്നെനിക്കറിയില്ല,

അഥവാ ഉണ്ടായാൽ തന്നെയും

സൗഹൃതത്തിന്റെ ഈ തീവ്രത,

ഉണ്ടാവണമെന്നുമില്ല.

അതിനാൽ ഈ സുന്ദര സുധിനങ്ങളെ-

ക്കുറിച്ചുള്ള ഓർമ്മകൾ

മരിക്കാതിരികാൻ നമുക്ക് കാവലിരിക്കാം.



Thursday 23 January 2014

കാഴ്ച

യാത്രയിൽ   എപോഴാണ്      കെട്ടിടം   ശ്രദയിൽപെട്ടതെനോർമയില.   പണ്ടെന്നോ   കേട്ടുമറന്ന 


മുത്തശ്ശികഥകളിലെ   യക്ഷികളുടെ   പ്രതികാരതിനിരയായ   ഇല്ലാത്തിന്റെ   അവശിഷ്ടങ്ങൾ 


പോലെ,    അതുമല്ലെങ്കിൽ      യക്ഷികൾ  കൂട്ടമായും  ഒറ്റയ്കുമൊക്കെ   സ്വയിര്യ  വിഹാരം 


നടത്തുന്ന   ഇടിഞ്ഞു   പൊളിഞ്ഞ   കെട്ടിടം!   


അങ്ങനെ ഒരു look  ഒക്കെ    കെട്ടിടത്തിനുമുണ്ടായിരുന്നു.
  

മേൽകൂരയില്ലാത്ത   ഏതാനും   ചുവരുകൾ   പൂർത്തിയാവാത്ത   ഏതോ   സ്വപ്നത്തിൻറെ   


ഭാരവും   പേറി   വല്ലാത്ത   തളർച്ചയോടെ   നിൽക്കുന്നു.   പച്ചപ്പിൻറെ   ലാഞ്ചന  


 പോലുമില്ലാത്ത   നീളൻ   പുല്ലുകൾ  അഹങ്കാരത്തോടെ  തലയുയർത്തിപ്പിടിച് 


കൂടെത്തന്നെയുണ്ട്. ചുറ്റുമുണ്ടാവുന്ന മാറ്റങ്ങളോനും ശ്രെദികാതെ ആ ചുവരുകളും 


നീളൻ പുല്ലുകളും സദാ കലഹിച്ചുകൊണ്ടിരികുകയനെനു  തോനുന്നു. എന്തിനേറെ 


കാറ്റിനെപൊലും അവ വകവെകാറില്ല. പിനീടെപോഴോ ഏതോ കാഴ്ച്ചയിൽ എനിക്ക് 


തോനി ആ കെട്ടിടം ആരുടെയോ ഒരു സ്വപ്നം ഏതോ ഒരു ചുവപ് നാടയിൽ കുടുങ്ങി 


കിടകുനതാനെനു. ഇതു ഇരുപതാം നൂടാണ്ടായതിനാലും യക്ഷികഥകക് 


വല്യ  scope  ഇല്ലാത്തതിനാലും  രണ്ടാമത്  പറഞ്ഞതാകാം  ശരിയെന്ന  നിഗമനത്തിൽ 


ഞാൻ  എത്തി.  എങ്കിലും യാത്രയിലെപ്പോഴും ആ സ്ഥലം ഏന്നെ വിശാലമായി 


ചിന്തിക്കാൻ  പ്രേരിപ്പിചുകൊണ്ടിരുന്നു. കാരണം മുത്തശ്ശികഥകളെ ഞാനെനും അത്ര 


മേൽ സ്നേഹിക്കുന്നു