Saturday 8 March 2014

എന്നിട്ടും


അവൾ അവനെ ഒരുപാടിഷ്ടപ്പെട്ടിരുന്നു. അവൻ അവളെയോ എന്ന് ചോദിച്ചാൽ? അറിയില്ല . പക്ഷെ ഇഷ്ടമല്ലെന്നോരിക്കലും പറഞ്ഞിട്ടില്ല. അവനെകുറിച്ചുള്ള  ഓർമ്മകൾ പോലും അവളുടെ കണ്ണുകളിൽ പുഞ്ചിരി നിറച്ചിരുന്നു. അവളുടെ സ്വപ്നങ്ങളിലെന്നും അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പതിവായി കണ്ടുമുട്ടിയിരുന്ന മരച്ചുവട്ടിൽ അവളന്നും കാത്തിരുന്നു. ഒരുപാടൊരുപാട് വിശേഷങ്ങൾ കൈമാറാൻ ഒത്തിരി ഒത്തിരി സന്തോഷത്തോടെ. എന്നാൽ പുലരുവോളം കാത്തിരുന്നിട്ടും അവൻ വന്നില്ല. ഒടുവിൽ തകർന്ന ഹൃദയവുമായ് അവൾ തിരിച്ചു നടന്നു. അല്ലേലും അമാവാസിക്ക് ചന്ദ്രനെ കാത്തിരിക്കാൻ ഇവകെന്താ പ്രാന്താണോ? അതേനെ സാക്ഷാൽ അബിളിമാമനെയാ ഇവള് കാത്തിരുന്നേ.

5 comments:

  1. എല്ലാം പറഞ്ഞിട്ട്‌.... അവസാനം പറ്റിച്ചല്ലോ......

    ReplyDelete
  2. ഹാ കളഞ്ഞു. ഒന്ന് സീരിയസ് ആയി വായിക്കാൻ തുടങ്ങിയതായിരുന്നു :)

    ReplyDelete